Friday, February 18, 2011

എന്റെ പ്രണയിനിക്ക് ഒരു വാക്ക്..

നിറങ്ങള്‍ ഏഴും മനസ്സില്‍ വിരിയുമ്പോള്‍
മാരിവില്ലാവാതെ ഇരിക്കുവതെങ്ങനെ?
ഉള്ളില്‍ എരിയുന്നു, സൂര്യനായ് തീര്‍ന്നാലോ?
വേണ്ട, നിന്‍ കോമള ഗാത്രം കരിഞ്ഞു പോം .

സങ്കടമെന്നില്‍ മേഘമായി നിറയവേ
പേമാരി ആവാതിരിക്കുവതെങ്ങനെ?
നനുത്തൊരു ചാറ്റലായി പതിഞ്ഞു പെയ്യാന്‍
കൊതിയുണ്ട്, ഞാന്‍ കുറെ പെയ്തു തീരട്ടെ ..

പേമാരി പോല്‍ ദുഃഖം പെയ്തിറങ്ങുമ്പോള്‍
പുഴയായി ഒഴുകാതിരിക്കുവതെങ്ങനെ?
വേനലാവട്ടെ, നിന്‍ തടം വിണ്ടുണങ്ങട്ടെ..
അരുവിയായി ഒഴുകി ഞാന്‍ കുളിരേകിടാം.

കയ്യെത്താ ദൂരത്ത് നീയിരിക്കുമ്പോള്‍
കനവുകള്‍ മാത്രമല്ലാതെ മറ്റെന്തു കാണാന്‍?
ഉണര്‍വില്‍ നീ ചാരത്ത് വന്നിരുന്നീടില്‍
സ്നേഹത്തിന്‍ പനിനീര് പെയ്തു തരാം .

ഏകാന്തതയില്‍ ഞാന്‍ നീറിടുമ്പോള്‍
പ്രിയമേറും സ്വപ്നമായി മാറിടട്ടെ..
ജന്മങ്ങള്‍ കഴിഞ്ഞാണ് അണയുന്നതെങ്കിലും
പ്രണയത്തിന്‍ സ്പന്ദനം കാത്തു വയ്ക്കാം

അണയാത്ത മോഹമായി എന്നില്‍ നിറഞ്ഞാല്‍
തെളിയും ഉയിരായി ഞാന്‍ കൂടെ നില്‍ക്കാം.
എന്നും ...
നിന്റെ മാത്രം.

No comments:

Post a Comment