Monday, April 4, 2011

നായ്ക്കത്തി ശാന്ത

അനന്തമായുള്ള യാത്രക്കിടയ്ക്കന്നു
തൃശൂര് ഫാസ്റ്റ് പുറപ്പെടാനിരിക്കവേ
അസുലഭമായൊരു നിര്വൃതി നല്കി
മൃദുലമാം കരമൊന്നു എന്തുടയില് ഇഴഞ്ഞു.

ഞെട്ടിയുണര്ന്നു ഞാനെന് പുരുഷത്വതോടൊപ്പം
അയ്യേ ! ഇതൊരു പിച്ചക്കാരി, കാശിനു തെണ്ടുന്നു.
മുന്നില് നിന്നാരോ പറയുന്നത് കേട്ടു..
'ഇത് നായ്ക്കത്തി ശാന്ത, അവള്ക്കിതെ അറിയൂ.'

പെട്ടെന്ന് ഞാനെന് കലാലയകാലത്തെ
മരിക്കാത്ത ഓര്മ്മകളൊന്നില് അകപ്പെട്ടു.
എന്റെ പ്രദീപ്തമാം സ്മരണയില് ഒരാളാവാന്
ശാന്തേ, നീയെന്റെ ആരായിരുന്നു?

പുളപ്പന് കാറുകളില് മുതലാളിമാര് വരെ
നൂറിന്റെ നോട്ടുകളുമായി വരുമായിരുന്നിട്ടും
കുമ്മായക്കടയുടെ പിന്നാമ്പുറത്ത് നിന്നു
കണ്ണെറിഞ്ഞതെന്തിനു നീ കോളേജ് പിള്ളേരെ?

നീ നിന്റെ കൌമാരം ഓര്ത്തതാവാം..
അല്ലെങ്കില് നിന്നനുജനെ ഓര്ത്തതാവം..
കണ്ടതില്ലിതുവരെ ഗോതമ്പിന് നിറമാര്ന്ന
പൂവമ്പഴം പോലൊരു തമിഴത്തി പെണ്ണിനെ.

വര്ഷങ്ങള് കഴിഞ്ഞു ഞാന് വീണ്ടും കാണുമ്പോള്
നീ പുഴയോരത്തെ ഷാപ്പില് കള്ളിനായി കെഞ്ചുന്നു!
കിടക്കയില് പോരാടാന് മുതലാളിമാര് തന്ന
മദ്യം, നിന്നെയാ ഷാപ്പില് കൊണ്ടെത്തിച്ചോ?

നിമിഷനേരത്തെ സുഖത്തിനു ഞാനിന്നു
തന്നത് വെറും രണ്ടു നാണയത്തുട്ടുകള്
നിന്റെ കടാക്ഷങ്ങള് കിട്ടാന് കൊതിക്കവേ
അന്നെന്റെ പോക്കറ്റിലും ഈ തുട്ടുകള് മാത്രം.

ശാന്തേ, തളരുന്നു, നീയുണര്ത്തിയോരെന് പൌരുഷം..
ഉണരില്ലോരിക്കലുമീവിധം ഒരു പെണ്ണിനായി..
കാരണം, ശാന്തേ ഞാനും നിന്നെ കാമിച്ചിരുന്നു.
സ്വപ്നത്തില് ഞാന് നിന്നെ പ്രാപിച്ചിരുന്നു.

No comments:

Post a Comment